ഓണത്തുമ്പികൾ മൂളാത്ത നരച്ച പാടങ്ങളിൽ ,
ഓണവിളികൾ മുഴങ്ങാത്ത നാട്ടിൻപുറങ്ങളിൽ,
ഏത്തങ്ങൾ ഉണരാത്ത വയൽവരമ്പുകളിൽ,
മാവേലി അലയുകയാണ്.
ഓണവിളികൾ മുഴങ്ങാത്ത നാട്ടിൻപുറങ്ങളിൽ,
ഏത്തങ്ങൾ ഉണരാത്ത വയൽവരമ്പുകളിൽ,
മാവേലി അലയുകയാണ്.
തുമ്പക്കുടങ്ങൾ കാണാതെ,
നാട്ടുപൂക്കൾ കാണാതെ,
പൂക്കൂടകൾ തൂക്കി ഓടിത്തിമിർക്കുന്ന
ബാലൃങ്ങളെ കാണാതെ,
ഓണത്തപ്പൻമാർ നിരന്ന
ചാണകമണമുള്ള തറകൾ കാണാതെ..
നാട്ടുപൂക്കൾ കാണാതെ,
പൂക്കൂടകൾ തൂക്കി ഓടിത്തിമിർക്കുന്ന
ബാലൃങ്ങളെ കാണാതെ,
ഓണത്തപ്പൻമാർ നിരന്ന
ചാണകമണമുള്ള തറകൾ കാണാതെ..
ഒടുവിൽ,
പൂവടകൾ രുചിക്കാതെ,
പൂവിളികൾ കേൾക്കാതെ,
കാലത്തിന്റെ ചുമരിൽ
അരിമാവിൽ മുക്കി കൈ പതിക്കാതെ,
ആരോടും യാത്ര പറയാനില്ലാതെ,
പരിഭവങ്ങളില്ലാതെ,
മാവേലി മടങ്ങുന്നു.
പൂവടകൾ രുചിക്കാതെ,
പൂവിളികൾ കേൾക്കാതെ,
കാലത്തിന്റെ ചുമരിൽ
അരിമാവിൽ മുക്കി കൈ പതിക്കാതെ,
ആരോടും യാത്ര പറയാനില്ലാതെ,
പരിഭവങ്ങളില്ലാതെ,
മാവേലി മടങ്ങുന്നു.
No comments:
Post a Comment