Saturday, April 16, 2016

സുന്ദരിപ്പെണ്ണേ



നിന്നെ കാണാനെന്തൊരു ചന്തമാണെടി പെൺപൂവേ,
നിന്നെ കേൾക്കാനെന്തൊരു താളമാണെടി പെൺപൂവേ 

നീ എന്റെ മനസ്സിൽ മോഹവിത്ത് വിതയ്ക്കുമ്പോൾ ,
നീ എന്റെ കരളിൽ സ്നേഹമുത്ത് വിതറുമ്പോൾ,

പാടവരമ്പത്ത് കൈവിരൽ കോർത്ത് നാം നിൽക്കുമ്പോൾ,
മേലെ വാനത്തിൽ നിന്നും മഴത്തുള്ളിസ്വപ്‌നങ്ങൾ പെയ്യുന്നു.

തെങ്ങിൻ തോപ്പിലെ തൊട്ടാവാടികൾ നാണത്താൽ കൂമ്പുന്നു,
തോട്ടിൻവക്കിലെ കൈതകൾ ഓളങ്ങൾ തീർക്കുന്നു.

നാട്ടുവഴിയിൽ മഞ്ഞു മൂടിയ നാളൊന്നിൽ 
നീ എന്റേതല്ലേ, ഞാനവളോട് ചോദിച്ചു.

വാഴക്കൂമ്പിലെ തേനുണ്ണും അണ്ണാറക്കണ്ണൻ നോക്കുമ്പോൾ 
കാലിലെ പാദസരങ്ങൾ മഞ്ഞുതുള്ളിയെ ചുംബിച്ചു.

ഇല്ലിമുള്ളുകൾ വേലികൾ തീർക്കുന്ന ഗ്രാമത്തിൽ,
ചെമ്പരത്തികൾ പൂവിട്ടു നില്ക്കുന്ന പാതകളിൽ,

സുന്ദരിപ്പെണ്ണേ, നീ എന്റെയൊപ്പം നടന്നാട്ടെ,
എന്റെ, പെണ്ണിന്റെ യാത്രയിൽ ഞാനും കൂട്ടിന് പോരട്ടെ..

No comments:

Post a Comment